Friday 17 March 2017

മഴ പെയ്യുന്നതിനു തൊട്ടു മുന്‍പുള്ള ആകാശം കാണാന്‍ നല്ല ഭംഗിയാണ്.അവളുടെയും കളറാണത്.ഒരായിരം വര്‍ണ്ണങ്ങളെ ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.ഓരോ പുഴയുടേയും ആഴങ്ങള്‍ സ്വയം ഉള്ളിലൊതുക്കിയവള്‍.ഒരൊറ്റ ചിരിയില്‍ വസന്തം സൃഷ്ടിച്ചവള്‍..കൊലുസിന്‍റെ താളം ഭൂമിയുടെ ഈണമായി മാറ്റിയവള്‍..
പ്രണയം ആയിരുന്നു അവള്‍ക്ക്.സ്നേഹിച്ച പുരുഷനെ തന്നെ സ്വന്തമാക്കിയ ഭാഗ്യവതി.ഇഷ്ടങ്ങളൊന്നും മറച്ചു വച്ചിരുന്നില്ല.കാറ്റിനോടും പൂക്കളോടും മഴയോടും ഒരിക്കലും തീരാത്ത കഥകള്‍ പറയാനുണ്ടായിരുന്നു അവള്‍ക്ക് എന്നും.ഓരോ മഴയിലുമവള്‍ അവനോടൊപ്പം നനഞ്ഞു.
എന്നുമുതലെന്നവള്‍ അറിഞ്ഞില്ല...ഇന്നലകളിലെ ലാളനങ്ങളില്‍ അവള്‍ ഉറങ്ങാന്‍ പഠിച്ചു.

No comments:

Post a Comment