Friday 17 March 2017

പ്രണയമെന്നപോലെന്തോ
പ്രിയമധികമേറിയെന്‍,ആത്മാ
പതിയെ വിടരുമൊരു പൂമൊട്ടുപോലേതോ
ജന്മസുകൃതഭാവനയില്‍.
പലവിധമൊഴിയാല്‍ തൊട്ടും തലോടിയും
പരിചിതയായൊരു ഭ്രമണമണ്ടലമെന്നപോല്‍
മിഴിയിണ തേനൂറും പത്മശോഭയില്‍
മതിമറന്നൊഴുകിയൊരരുവിയെന്‍ ഉടലായ്.
കവിതപെയ്തക്ഷരമണ്ണിന്‍
നെറുകയിലെഴുതിയ
സിന്ദൂരനൈവേദ്യമായ്,
ചേര്‍ത്തൊനെഴുതിയിതാ നാമങ്ങളിരുവരും.
തരളിതയായ് ഓരോ മുല്ലതൈകളുമാരാത്രികളിലേറെയും പ്രണയിനിയായ്..
കുഞ്ഞികാലോടിയൊളിക്കും മച്ചിന്‍പ്പുറങ്ങള്
കൊഞ്ചി കൊഞ്ചിയാടി പലകുറിയോര്‍ക്കാതെ..
വളര്‍ന്നു വാക്കുകള്‍ ,കാലമിന്നേറെ വേഗം.
അന്തി വെളിച്ചത്തിലേകരായ് മായും പൂക്കള്‍.
തുറന്നൂ ഓര്‍മ്മചാലുകള്‍ അന്നൊരുനാളിലവര്
അടഞ്ഞൂ കൈകളിനിയകലാവിധം

No comments:

Post a Comment