Friday 17 March 2017

ഇനി പിറക്കുമൊരു
കവിതയ്ക്കിടാം
ചെവിയില്‍
നിന് നാമം.
പെറ്റമ്മയായ്
മണ്ണിലെ കാഴ്ചയും
വിണ്ണിലെ സ്വപ്നവും
പങ്കുവെച്ചുറക്കീടാം.
പിച്ചവെച്ചോടും
പാദങ്ങളെ
കണ്‍ കുളിര്‍ക്കെ
കണ്ടുകൊണ്ടിരിയ്ക്കാം.
നിനിളം
ചുണ്ടിലെ
കഥകളെയൊക്കേയും
ചിപ്പിയാല്‍ കോര്‍ത്തെടുത്തീടാം.
മാറിലെ
പാലിനോടൊപ്പമേകാം
മഴവില്ലിനഴകാം
ചിപ്പികളൊക്കെയും
നിൻറെ
കൊലുസുകളിലെൻ
സ്വപ്നം
കിലുങ്ങിടുന്നു...
കരിവള
ച്ചിരികളെൻറെ
ആത്മാവായ്
മാറിടുന്നു...
നിൻറെ
കൺമഷികറുപ്പിലേക്കെൻ
സ്വപ്നം
ചേർത്തിടുന്നു...
ഓമലേ
നിൻറെ
പാൽപുഞ്ചിരിയെന്‍റെ
ശ്വാസമായ്,
പ്രാണനായ്
മാറിടുന്നു...

No comments:

Post a Comment