Sunday 30 July 2017

ഇല്ലിനിയൊരു സംശയമൊന്നുമെ
അല്ലല്ലൊഴിച്ചു ഞാന്‍ ചൊല്ലുന്നതുണ്ടുകേള്‍,
ഭ്രാന്തമായ് ചിന്തിക്കുമെന്നുടെ ചിന്തകള്‍
ഭ്രാന്തിയെന്നുതന്‍ വിളച്ചീടുക നീ മടിയാതെ
ഭ്രാന്തമല്ലോ മമ സ്നേഹങ്ങളൊക്കെയും
ഭ്രമിക്കുന്നതിന്നുമെന്‍ ആത്മനോവാടിക.
പഴിച്ചീടുക നീയുമവര്‍ക്കൊപ്പം
ക്ഷമിച്ചു കൊള്ളാം ഞാനിനിയും നിന്‍ ചെയ്തികള്‍,
കാത്തിരിക്കാം നിന്‍ അകകണ്ണിലെ കാഴ്ചയില്‍
കാലമിന്നേറെ അകലുന്നിതെന്നാലും.

No comments:

Post a Comment