Sunday 22 July 2012

"ന്റെ വല്യേട്ടന്‍"



ഹൃദയാന്തര്‍ഭാഗത്ത് എന്നും 
സ്നേഹത്തിന്‍ ചാന്തുകുടഞ്ഞ-
തെന്‍ വല്യേട്ടനായിരുന്നു 

ഹൃദയഭിത്തികളില്‍ തട്ടി ഇന്നും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്ന 
സ്നേഹസ്വരമാണാവിളി പോലും 

മനസ്സിലെപ്പോഴും അകലം 
സൂക്ഷിച്ചവര്‍ക്കിടയില്‍ 
ജീവിച്ചു തീരുമ്പോഴും 
ഒരു താരാട്ട് പാട്ടായ് 
വല്യെട്ടനെന്നുമെന്‍ 
അരികിലുണ്ടായിരുന്നെന്കിലെന്ന -
റിയാതാശിച്ചു പോകാറണ്ടീ 
കുഞ്ഞനുജത്തി ...

കണ്ണുനീര്‍ത്തുള്ളികള്‍ 
തുളുംബാനോരുങ്ങവേ 
അറിയാതെ ചുണ്ടിലു-
തിരാറുണ്ടെന്നും "ന്റെ ഏട്ടാ.."

കൊതിച്ചു പോകുന്നു ഞാന്‍ ഇന്നും 
ആ സ്നേഹത്തിനായി ;ആ കരുതലിനായി 
ദൂരെ ഏതോ മാറാല കൂട്ടിനുള്ളില്‍ 
മരഞ്ഞിരുന്നാണെങ്കിലും

തല്ലു കൂടിയും ചെറു കുസൃതികള്‍ 
കാണിച്ചും എനിക്കെന്റെ  ഏട്ടന്റെ കുഞ്ഞനുജത്തിയാകാന്‍ 
രക്തബന്ധം എന്നാ പുസ്തകത്തിന്‍ ഏടുകള്‍ 
മറിയുമ്പോള്‍ അറിയാതെ പോയ ഒരേ-ടാണെന്നും 
എട്ടന് ഞാനും എന്റെ സ്നേഹവും 

No comments:

Post a Comment